പ്രതിഭ പ്രകാശനമായി തലക്കുമുകളില്‍ നില്‍ക്കവേയാണ് എഴുത്തിന് ഇടവേള നല്‍കി അഭ്രപാളികളില്‍ കവിതവിരിയിക്കാന്‍ സിനിയമയുടെ മായികതയിലേക്ക്
പത്മരാജന്‍ ഇറങ്ങിപ്പോയത്.
സജീവവും സര്‍ഗ്ഗാത്മകവും അതിലുപരി സംവേദനക്ഷമവുമായ
എഴുത്തിടങ്ങളെ ആസക്തികളുടെ വര്‍ത്തമാനങ്ങളിലേക്ക്പുനരാനയിച്ച കഥാകാരന്‍ ജീവിതത്തിന്‍റെ തുരുത്തുകളില്‍
അന്യവല്‍ക്കരണത്തിന്‍റെ ആധിയും വ്യഥയും പുരണ്ടപരിധിക്ക് പുറത്തായ മനുഷ്യരെകാഴ്ചയുടെ ഫ്രയിമിലേക്ക് കൂട്ടിക്കൊണ്ടുപോയി..
്വയലാറിനെപ്പറ്റിപറഞ്ഞതുതന്നെ പത്മരാജനും ബാധകമാണ്. എഴുത്തുലോകത്തിന്‍റെ നഷ്ടം
അഭ്രപാളിക്ക് കരുത്താവുകയായിരുന്നു..
സമകാലികരെപ്പോലെ കൊളോണിയല്‍ ആധുനികതയില്‍ നിന്ന് പിന്‍പറ്റിയ ആശയ സാഹിതീയ കാലാവസ്ഥയോട് പിന്‍പറ്റിയാണ് പത്മരാജനും എഴുതാനിരുന്നത്.മനുഷ്യാവസ്ഥയുടെ തീക്ഷണമധുരമാര്‍ന്ന വേപഥു പേറുന്ന അശാന്തിപുകയുന്ന
ഹൃദയവാതായനങ്ങളാണ്
അദ്ദേഹം മലര്‍ക്കെ തുറന്നത്.
സാഹിതീയവഴക്കങ്ങളുടെ ഏത്
ചതുരക്കള്ളികളിലാണ് പത്മരാജനെ അടയ്ക്കാനാവുക
ആധുനികതയുടെ മേലൊപ്പ് ചാര്‍ത്തിയ കാല്‍പ്പനികവിരുദ്ധത അവിടെയില്ല,കുടഞ്ഞെറിയാനാവാതെ കാല്‍പ്പനികത ഒബ്സഷനുമാകുന്നില്ല,ആധുനി
കതയുടെ ആശയസ്ഥലികളില്‍ നിലയുറപ്പിക്കുമ്പോഴും ആധുനികതയുടെ വെളിമ്പറമ്പിനുകൂടി അവകാശപ്പെടാനാകുന്ന
രീതിശാസ്ത്രമവയ്ക്കുണ്‌ട്.
കാല്‍പ്പനികതയുടെ തുടര്‍ച്ചയോ
അതി
യാഥാര്‍ത്ഥ്യത്തിന്‍റെ ശകലിത ചിത്രങ്ങളോ ആധുനികതയുടെ സമീപദൃശ്യാനുഭവമോ ഉത്തരാധുനികതയുടെ വിദൂരദൃശ്യങ്ങളോ
അക്കഥകളിലുണ്ട്.ഏതെങ്കിലും പൊതുപ്രവണതകളുടെ പണേതാവായി നിശ്ചിതസമവാക്യങ്ങള്‍ക്കൊപ്പിച്ച് അളവുകോലുകള്‍ തീര്‍ക്കുന്നഎഴുത്തിന്‍റെതച്ചുശാസ്ത്രം പത്മരാജന്‍ കഥകളിലില്ല.
പ്രണയം കാമം പക എന്നിങ്ങനെ സാമ്പ്രദായിക ക്ളീഷേകളുടേതിനപ്പുറം മനുഷ്യമനസിലേക്ക് ആഴത്തില്‍ കണ്ണോടിച്ച് നില്‍ക്കുന്നവയാണവ.
പ്രണയത്തിന്‍റെവേനലും വസന്തവുംനുരപൊന്തുന്ന
കാമത്തിന്‍റെ വന്യതയും ഉടലിന്‍റെ ഉഷ്ണതൃഷ്ണകളും
രതിയുടെ ചോദനകളുംഅനുഭവവേദ്യമാ
ക്കവേതന്നെ വ്യക്തിപരതയും
സാമൂഹ്യപരതയുംതമ്മിലുള്ള സംഘര്‍ഷങ്ങളേയും അത് തൊട്ട്
പോകുന്നു.അരാജകത്വത്തിന്‍റെ
മേല്‍മുണ്ട് പുതച്ച് വ്യര്‍ത്ഥ ജീ
വിതത്തോട്കലഹിക്കാനിറങ്ങിയവരുടേയും നിരാശയുടെ ഇരുള്‍ക്കയങ്ങളില്‍ വീണുപോയവരുടെയും ലോകം കൂടിയാണത്.സമൂഹവുമായുള്ള
സ്വരൈക്യം നഷ്ടപ്പെട്ട് പലായനപ്രവണത പ്രകടമാക്കുകയുംജീവിതം എറിഞ്ഞുടച്ച് സ്വന്തം വിധിവാചകങ്ങള്‍ ഏഴുതിത്തീര്‍ക്കുകയും ചെയ്തവരെ നാം കണ്ടുമുട്ടുന്നു.
ശപ്തകാലത്തിന്‍റെ മൂര്‍ത്തനിമിഷങ്ങളില്‍ വ്യക്തിയുടെ സാമൂഹിക അസ്തിത്വം ഏറ്റുവാങ്ങുന്ന
ദുരന്ത പ്രതിസന്ധികളാണ് വിഭ്രാത്മകലാവണ്യം പത്മരാജന്‍റെ കഥാപ്രപഞ്ചത്തിന് പകര്‍ന്നത്.
സ്ത്രീ പുരുഷന്‍മാര്‍
ആണധികാര സാമ്പ്രദായികഘടനയുമായി ബന്ധപ്പെട്ട സ്തീ പുരുഷ ലോകത്താണ്പത്മരാജന്‍െ കഥ ചെന്നുനില്‍ക്കുന്നത്.സ്വത്വത്തിന് മേലുള്ള അവസാനതീര്‍പ്പ് പുരുഷന് നല്‍കി
വിധിയേറ്റുവാങ്ങുന്ന സ്ത്രൈണചേതനയുടെ തുടര്‍കാഴ്ചകളാണാക്കഥ ാലോകത്തേറയും.ചവിട്ടിയരയ്ക്കപ്പെടുന്ന നിലവിളികള്‍ തൊണ്ടയില്‍ കുരുങ്ങിയൊടുങ്ങുന്നു പലപ്പോഴും.അച്ഛനില്‍നിന്നു തന്നെ ക്രൂരമായ മാനഭംഗത്തിനിരയാകുന്ന മൂവന്തിയിലെ അന്ധയായ പെണ്‍കുട്ടി,കൗമാരത്തിലെ ലൈംഗികാതിക്രമത്താല്‍ അവിഹിത ഗര്‍ഭം പേറി ജീവിക്കുന്ന നിശാശലഭത്തിലേയും നിഴലിലേയും പെണ്‍കുട്ടികള്‍,