Sunday, September 7, 2014

ടി പി രാജീവന്‍റെ മല്‍സ്യം കവിതവായിച്ചെടുക്കുമ്പോള്‍‍

ഉത്തരാധുനിക കവിത ധ്വന്യാത്മകമാണ്.സാമാന്യവ്യവഹാരത്തിന്‍റെ കീഴ്മേല്‍ മറിച്ചിലാണവിടെ സംഭവിക്കുന്നത്.കവിത യ്ക്ക് അനേകം അടരുകളും വിടവുകളുമുണ്ട്. പറഞ്ഞതിനുമപ്പുറമുള്ള സാധ്യതകളുടെ ശൂന്യസ്ഥലികളെ പൂരിപ്പിക്കുകയാണ് വായനക്കാരന് ചെയ്യാനുള്ളത്

്.മല്‍സ്യം എന്നകവിതയില്‍ സ്വാതന്ത്ര്യത്തിന്‍റെ കടല്‍പരപ്പില്‍നിന്ന് ആകാശത്തിന്‍റെ അതിരിലേക്കും അവിടെനിന്ന് ആഴക്കടലിലേക്കുംഅരുതുകളുടെ വിലക്കുകള്‍ ഇല്ലാതെനീന്തിത്തുടിക്കു
ന്നമല്‍സ്യത്തെയാണ് കാണുന്നത.്
.ജീവിതത്തിലെ വേലിയേറ്റങ്ങളിലും വേലിയിറക്കങ്ങളിലും തരാതരം പോലെ നിലകൊള്ളാന്‍ കഴിയുന്ന മാനസികാവസ്ഥയുമായി ഒഴുക്കിനെതിരെ പൊരുതിനില്‍ക്കുകയും മറ്റ് ചിലപ്പോള്‍ഒഴുക്കിനനുസരിച്നിന്നുകൊടുക്കുകയുംചെയ്യുന്ന അതിജീവനത്തിന്‍റെസാധ്യതകളും അത് പയറ്റുന്നുണ്ട്.തന്‍റെശാരീരികപരിമിതികളെ നിശ്ചയദാര്‍ഡ്യംകൊണ്ട്
മറികടന്നുകൊണ്ടാണത് കടല്‍ത്തിരയോട് ഒറ്റക്ക് പൊരുതിനിന്നത്. കവിത യുടെ തുടക്കത്തില്‍ നാം കാണുന്ന മണല്‍ത്തരിയോളം പോന്ന മല്‍സ്യം പ്രതിസന്ധികളെ മറികടക്കുന്നതില്‍ തന്‍റെ ശാരീരികപരിമിതികളേയും സാധ്യതയാക്കി മാറ്റുന്നു.
         വല,ചൂണ്ട ,വായ്ത്തല ഇവ ഇരയേയും വേട്ടക്കാരനേയും ബന്ധിപ്പിക്കുന്ന പ്രതീകങ്ങളാണ്.ഇരയുടെ അതിജീവനുമായി അതിനെ കോര്‍ത്തിണക്കുന്നത് വലയുടെ കണ്ണിയടുപ്പവും ചൂണ്ടയുടെ കൊളുത്തുറപ്പും രാകിമൂര്‍ച്ചവന്ന വായ്ത്തലയുടെ വേഗതയും തന്നെ.ഇവിടെ വലയുടെ നല്‍പ്പില്ലായ്മ നോക്കുക. മണല്‍ത്തരിയോളം ചെറുതാകാന്‍ കഴിയാതെ പോയതുംചൂണ്ടകൊളുത്തുകളേക്കാള്‍ മെയ് വഴക്കം മല്‍സ്യംപ്രകടിപ്പിച്ചതിനാലും വേഗതയ്ക്കൊപ്പമെത്താനാകാതെ വായ്ത്തലപരാജയപ്പെടുമ്പോഴാണ് എല്ലാകൊടികള്‍ക്കും മുകളിലേക്ക് അത് കയറിച്ചെല്ലുന്നതും പിന്നീട് സുരക്ഷിതതാവളങ്ങളിലേക്ക് തന്ത്രപൂര്‍വ്വം പിന്‍വാങ്ങുന്നതും.
    എല്ലാവേഗതയോടും നി
യന്ത്രണങ്ങളോടുമാണ
ത് പൊരുതിനില്‍ക്കുന്നത്.
്വേദംഅപഹരിച്ച് കടന്നകുതിരത്തലയനേപ്പറ്റി ഉല്‍കണ്ഠാകുലനാകാന്‍ അത് മെനക്കെടുന്നില്ല.ഗംഗാനദിയിലും കടലിന്‍റെ ആഴങ്ങളിലും തന്നെ വെട്ടിവിഴുങ്ങാന്‍കാത്തിരിക്കുന്ന വലിയ മല്‍സ്യങ്ങളേപ്പറ്റി വ്യസനിക്കാന്അതിന് സമയമില്ല.പരുന്തിന്‍കണ്ണുകള്‍ കോര്‍ത്തെടുത്ത,വലയിലകപ്പെട്ട് പോയസഹമല്‍സ്യങ്ങളേപ്പറ്റിയുള്ള   നീറുന്ന അറിവാകണമതിനെപോരാളിയാക്കിമാറ്റുന്നത്.ജീവിതമരണങ്ങളിലെ ‍
നിമിഷങ്ങളിലെ ഈ അനശ്ചിതാവസ്ഥയില്‍നിന്ന് ഉറവയെടുക്കുന്നബോദ്ധ്യങ്ങളുടെ   സൂചിയറിവിന്‍റെ വലിയ പാഠങ്ങളാണ്ഒരു കഥയുടേയും ഭാഗമാകാതെ ഒരു കണ്ണാടിയുടേയും കാഴ്ചയാകാന്‍ നിന്നുകൊടുക്കാതെഒരു
വിലപേശലിനും നിന്നുകൊടുക്കാതെ പൊരുതാന്‍
മല്‍സ്യത്തെ പ്രാപ്തമാക്കുന്നത്.
ഉപ്പുപാടങ്ങളില്‍ ഉണങ്ങിവരളുകയോ ഐസ് കട്ടകള്‍ക്കിടയില്‍വിറങ്ങലിച്ചുകിടക്കുകയോ എന്നപരമ്പരാഗ ത ഭാഗധേയത്തെ
യാണ് അത് ഉറച്ഛമനസോടെ മറികടക്കാനൊരുമ്പെടുന്നത്.
വൈവസ്വതമനുവിന്‍റെ യുക്തിബോധത്തിനൊപ്പിച്ച്
കൊക്കരണിയിലുംനദീതടങ്ങളി
ലും മാറി മാറി വളരാനുള്ള അവതാരമഹത്വമൊന്നും തനിക്കില്ലയെന്ന സ്വയമറിവിന്‍റെമുറിവില്
നിന്നാകണം അത് തന്‍റെ ജീവിതത്തിന്‍റെ വേഗം കൂട്ടുന്നത്.
തനിക്കൂവേണ്ടി അവതരിക്കാനൊരു രക്ഷകനുമില്ലെന്നപൊള്ളുന്ന
അറിവുള്ളതിനാല്‍ ആരുടേയും കരുണയ്ക്കായത് യാചിക്കാനൊരുമ്പെടുന്നില്ല.
തന്നെകാത്തിരിക്കുന്ന ചതിക്കുഴികളേപ്പറ്റിയുള്ളാല
െഅറിയുന്ന മല്‍സ്യം
അത് മറികടക്കുന്നതിന്‍റെ
പുതുവഴികളെല്ലാംപ്രതിരോധത്തിന്‍റെതാണന്ന യാഥാര്‍ത്ഥ്യത്തിലെത്തി നില്‍ക്കുന്നു.അതിനാലാണ് ചുട്ടുപഴുത്ത സൂചിപ്പൊട്ടുപോലെ അത്
കടലിന്‍റെ ഭ്രാന്ത് പിടിച്ച രക്തത്തിലൂടെ ഓട്ടം തുടര്‍ന്നത്.
തനിക്കുവേണ്ടി പണിക്കുറ്റം തീര്‍ത്ത് എവിടെയോ ഒരുങ്ങുന്ന
വലകളേയും രാകി മൂര്‍ച്ചവരുത്തുന്ന
വായ്ത്തലകളേയും പ്പറ്റി
അതറിയുന്നേയില്ലന്ന കവി
യുടെ ഉല്‍കണ്ഠയിലാണ് കവിത
അവസാനിക്കുന്നത്.
   കവിതഎഴുതിക്കഴിയുമ്പോള്‍
തന്നെ കവിത എഴുത്തുകാരനെ
ഉപേക്ഷിച്ച് വേറിട്ട ഒന്നായി മാറുന്നു എന്നൊരു വാദമുണ്ട്.
എഴുത്തുകാരനെ കൈവിട്ട കൃതിയില്‍ വായനക്കാരന്‍ നടത്തുന്ന ഇടപെടലിനാണ് പ്രാധാന്യം.
പിന്നയത് വ്യാഖ്യാനിക്കുകയെന്നത് വായനക്കാരന്‍റെസ്വാതന്ത്ര്യമാണ്.
അതിനാലാണ് ഒരു കൃതിക്കുതന്നെ വ്യത്യസ്തങ്ങളായ സാധ്യതകള്‍
രൂപപ്പെടുന്നത്.പ്രതീകങ്ങളുടെ
അര്‍ത്ഥസാധ്യതകളുപയോഗ
പ്പെടുത്തുന്ന കവി ഇവിടെ ധ്വന്യാത്മക അനുഭവമാക്കി കവിതയെ മാറ്റുന്നു.ഈ
കവിത യിലെ കടലും മല്‍സ്യവും
എന്തിന്‍റെ സൂചനകളാണ്
മനുഷ്യജീവിതത്തിലെചില
യാഥാര്‍ത്ഥ്യങ്ങളെയാണ്അത്
തൊട്ടുപോകുന്നത്.ആഗോളവല്‍ക്കരണമെന്നത്
യാഥാര്‍ത്ഥ്യമാകുന്ന വര്‍ത്തമാനകാലത്ത്ഭരണകൂടം എപ്രകാരമാണ് വ്യവസ്ഥിതിയുടെ കാവല്‍നായ്ക്കളായി പരിണമിക്കുന്നത് എന്നത് ആശങ്കയായി കവി
ത ചര്‍ച്ചചെയ്യുന്നു.
വ്യക്തി ഇരയായി കരുതപ്പെടുകയുംപ്രത്യയശ
ാസ്ത്രമര്‍ദ്ദനോപകരണങ്ങളി
ലൂടെ സ്വത്വത്തെ ആഴത്തില്‍ കുഴിച്ചുമൂടുകയുംചെയ്യുമ്പോള്‍ സമൂഹം ഇര/വേട്ടക്കാരന്‍ എന്ന ദ്വന്ദത്തിലേക്ക് ചുരുങ്ങുന്നു.ഇര എന്ന
സംവര്‍ഗ്ഗത്തിലേക്ക്ആരെല്ലാ
മാണ് കടന്നുവരുക/
പരുന്തിന്‍കണ്ണുകളുംപ്രലോ
ഭനങ്ങളുടെ വലകളുമായി
രാകിമൂര്‍ച്ചപ്പെടുത്തിയ
ആയുധങ്ങളുമായി ചതിക്കുഴികളൊരുക്കിചിലര്‍
കാത്തിരിക്കുന്നുവെന്
ന ആശങ്ക പങ്കുവയ്ക്കു
ന്നകവി സമകാലികയാഥാര്‍ത്ഥ്യ
ങ്ങളിലേക്കാണ് വിരല്‍ചൂണ്ടൂന്നത്.ഇരകള്‍
അവരാരുമാകാം.അവശജനവിഭാഗങ്ങള്‍,മതന്യൂനപക്ഷങ്ങള്‍,പൊതുധാരയിലും കുടുംബഘടനയ്ക്കുള്ളിലും പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന
സ്ത്രീസമൂഹം ഇങ്ങനെ ഇരകളുടെ എണ്ണം നീളുന്നു.
കഥകളിലെ കേന്ദ്രബിന്ദുവാക്കിയുംശരീ
രത്തെകാഴ്ചവസ്തുവാക്കിയും
വില്‍പ്പനചരക്കാക്കിയും
അപമാനത്തിന്‍റെപടുകുഴിയിലേക്ക് തളളിവിടുന്ന പുരുഷാധിപത്യസമൂഹവും വേട്ടനായ്ക്കളായി കവിതയിലേക്ക് ഘടിപ്പിക്കാവുന്നതാണ്.
   കൂട്ടംതെറ്റിമേയുന്നവനാണ്
ചരിത്രത്തില്‍ ചാലകശക്തിയാകു
ന്നതും തിരുത്തിക്കുറിക്കുന്നതുമെന്നത് ഏറ്റവും ലളിതമായ പാഠമാണ്.
സ്വാതന്ത്രദാഹിയായ മനുഷ്യന്‍
ഇത്തരം നുകങ്ങള്‍ക്ക് കീഴേ
നില്‍ക്കാന്‍ ഇഷ്ടപ്പെടാതെ ധീരമായ നിലപാടുകള്‍ തുറന്ന പ്രഖ്യാപിക്കുന്നീടത്താണ് ഒരുറിബല്‍ ജനിക്കുന്നത്.
മാറാന്‍ കൂട്ടാക്കാത്ത വ്യവസ്ഥയോട് പൊരുതിനില്‍ക്കുന്നവന്
നേരിടേണ്ടിവരുന്ന യാതനകളാണ്
അയാളില്‍  അതിജീവനത്തിനുള്ള
കരുത്ത് പകരുന്നത്.ഇവിടെ
സ്വാതന്ത്ര്യമോഹവും അതിജീവനാസക്തിയും
പരസ്പരബന്ധിതങ്ങളാകുന്നു.
പ്രതിസന്ധികളെ അവസരങ്ങളായികരുതുകയും
പരിമിതികളെ അതിജീവിക്കുന്ന ഉള്‍ക്കരുത്തോടെഅസാമാന്യമായ മെയ് വഴക്കത്തോടെ
എല്ലാവിശ്വാസപ്രമാണ
ങ്ങളേയും മറികടക്കുന്നു.
പിടികൂടാന്‍ കാത്തിരിക്കുന്ന
എല്ലാകൊടികള്‍ക്കും മുകളിലേക്ക് നടന്നെത്തുന്നു.
ഐന്‍സ്റ്റീന്‍ സിദ്ധാന്തിച്ചതുപോലെഅര്‍ഹതയുള്ളവനാണ് അതിജീവിക്കുന്നത്.
മുന്‍പ് സൂചിപ്പിച്ചതുപോലെ
ഒരുകഥയിലേയും കഥാപാത്ര
മാകാതെ അന്യര്‍ക്ക് കാഴ്ചയുടെ
കണിയാകാതെ വാണിഭചന്തയിലെ
വില്‍പ്പനചരക്കാകാതെ ജീവി
തമാകുന്ന സമുദ്രത്തിലെ ഒറ്റ
യാനായി ഓരോ നിമിഷവും
പൊരുതിമുന്നേറുന്നു.
പക്ഷെ വ്യവസ്ഥവേട്ടനായയായി അധികാരത്തിന്‍റെ വജ്രായുധവുമായി അവന് പിന്നാലെയുണ്ട്.

ഭരണകൂടതാല്‍പര്യങ്ങള് ഇത്തരം
പോരാളികളെ ഏതുവിധമാണ്
നേരിട്ടതെന്നും ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട.്
സ്വാതന്ത്ര്യദാഹിയായ മനുഷ്യന് പ്രതിസന്ധികളെ
അതിജീവിച്ച്
എത്രത്തോളം മുന്നോട്ട് പോകാന്‍ കഴിയുമെന്ന
ആശങ്കയും കവി
പങ്കുവയ്ക്കുന്നു.
അങ്ങനെ ഒരേസമയം സ്വാ
തന്ത്ര്യമോഹത്തിന്‍റേയും അതി
ജീവനത്തിന്‍റേയും കവിതയായി
മല്‍സ്യംനിലകൊള്ളുന്നു.
   .....ആര്‍ ദിലീപ്കൃഷ്ണന്‍
  ഗവ.ഗേള്‍സ് ഹയര്‍സെക്കന്‍ററി
   സ്കൂള്‍  കായംകുളം‍

  

No comments: